Friday, January 8, 2021

വൃത്തപരിചയം - 12

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് വസന്തതിലകം  എന്ന വൃത്തം ആണ്.  ഈ വൃത്തത്തിലും ഒരോ വരിയിലും 14 അക്ഷരങ്ങൾ ആണ്

വൃത്തം:  വസന്തതിലകം 
വൃത്തലക്ഷണം: ചൊല്ലാം വസന്തതിലകം തഭജം ജഗംഗം

അതായത്, തഗണം,  ഭഗണം, രണ്ട് ജഗണം പിന്നെ രണ്ട് ഗുരു

 ഗുരുലഘുവിന്യാസം*:ggl/gll/lgl/lgl/gg

* l ലഘു, g   ഗുരു

താളം/ചൊൽവഴി:
തം തം ത/തം ത ത/ത തം ത /ത തം ത/തം തം 

വസന്തതിലകം ഉദാഹരണങ്ങള്‍: 

1. വീണപൂവിലെ ശ്ലോകങ്ങള്‍ 

2. നാരായണീയത്തിലെ ദശകങ്ങള്‍ 6, 10, 12, 16, 17, 21, 23, 29, 30, 33, 38, 43, 52, 65, 72

3. സീതാസ്വയംവരം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

പൂജ്യത്വമേറുമൊരു രാഘവവംശ്യരായി

പ്രാജ്ഞത്വമോടുമൊരു ചാര്‍ച്ച വരുന്നതോര്‍ത്താല്‍

ഇജ്ജന്മകൃത്യമഴകോടഖിലം കഴിഞ്ഞൂ

മുജ്ജന്മപുണ്യഫലമാണിതു തീര്‍ച്ച തന്നേ

4. ഉമാവിവാഹം നാടകം: കൊച്ചുണ്ണിത്തമ്പുരാന്‍

ഉല്ലാസമോടിവിടെ നിൽക്കിലുമീ വിശേഷ-

മെല്ലാം കനത്ത കുതുകത്തൊടു കണ്ടുകൊൾവാൻ 

ഇല്ലാ വിരോധമൊരുവന്നുമിതെന്തു പിന്നെ 

വല്ലാതെ നിങ്ങളിഹ വന്നു തിരക്കിടുന്നൂ 

5. തുപ്പല്‍ക്കോളാമ്പി കാവ്യം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

'എന്നോടലട്ടിയവനംഗജസംഗരത്തി-

ന്നായോതി ഞാ"നിവളൊടൊട്ടു നടക്കയില്ലാ"

അന്നോർത്തുവെച്ച ചതിയാണതിനുണ്ടു സാക്ഷി-

യെന്നോപ്പതന്നുടെ പരിഗ്രഹ'മെന്നുമോതും. 

6. സ്യമന്തകം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

താതന്‍ മരിച്ചതു നിനച്ചഴലോടു കണ്ണീര്‍

പെയ്തംഗമമ്പൊടുടനെണ്ണയിലിട്ടു വച്ചു

ഏതെങ്കിലും ഹരിയൊടോതണമെന്നു യാത്ര-

ചെയ്താള്‍ ഗജാഹ്വയപുരത്തിനു സത്യഭാമ     

7. ചന്ദ്രിക (നാടിക): കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മാർത്താണ്ഡസേനനൊടു സംഗരമായതിങ്കൽ

നേർത്താൽ മടക്കമതെനിക്കു ഭവിപ്പതാണോ

പാർത്താലിതും  വിധിവിരോധഫലം കണക്കി-

ലോർത്താണവൻ ചതി പിണച്ചതു, നന്നെ പറ്റി

8. സോമതിലകം ഭാണം: കൊച്ചുണ്ണിത്തമ്പുരാന്‍ 

ഒന്നാദരാലഴകിയന്ന ഭവാനുറച്ചു

ചൊന്നാലതിന്നൊരു കുഴക്കു ഭവിക്കയില്ലാ

എന്നാലുമിന്നയി, ഭവാനുടെ കൈ തൊടുന്ന-

തിന്നാശകൊണ്ടു കരമൊന്നിത നീട്ടിടുന്നേൻ

9. മലയാംകൊല്ലം:  കൊച്ചുണ്ണിത്തമ്പുരാന്‍ 

പീയൂഷപൂർവജവിരാജിതകണ്ഠനേത്ര-

ത്തീയിൽ പിറന്ന പരമേശ്വരിയെബ്ഭജിപ്പാൻ 

തീയർക്കകത്തളിരിലുള്ള രസത്തിനില്ല 

കൈയും കണക്കുമൊരുപാടവർ കാഴ്ച വയ്ക്കും 


രാവങ്ങു പോയ കഥ കാമിജനാശയങ്ങൾ 

വേവും പ്രകാരമിഹ നിത്യമുരച്ചുകൊണ്ട് 

കൂവുന്ന കോഴികളെയീബ്ഭരണീമഹത്തി-

ലാവുന്നതും ഝടിതി കാമിനി, വെട്ടീടുന്നൂ



അതു കഴിഞ്ഞ് ജനുവരി 3 മുതൽ ജനുവരി 9 വരെ  വസന്തതിലകത്തില്‍   സ്വതന്ത്രശ്ലോകങ്ങള്‍

ങ്ങള്‍

No comments:

Post a Comment